സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് വീണാ വിജയന്‍ നേതൃത്വം നല്‍കുന്ന എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനി ഐജിഎസ്ടി അടച്ചെന്ന് ധനവകുപ്പ് സ്ഥിരീകരിച്ചിരുന്നു.
കുഴല്‍നാടനോട് ഞാന്‍ അന്നേ പറഞ്ഞതാണ് വീണയുടെ പക്കല്‍ എല്ലാ രേഖകളുമുണ്ടെന്ന്. പൊതുപ്രവര്‍ത്തനം തുടരുകയാണ് ഉദ്ദേശമെങ്കില്‍ മാത്യു മാപ്പുപറയുന്നതാണ് നല്ലത്. അതിന് മാധ്യമങ്ങളും സമ്മര്‍ദ്ദം ചെലുത്തണം
വീണാ വിജയന്‍ ഐജിഎസ്ടി അടച്ചുവെന്ന് ധനവകുപ്പാണ് സ്ഥിരീകരിച്ചത്. സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ് ഐജിഎസ്ടി അടച്ചത്. വീണാ വിജയന്‍ ഐജിഎസ്ടി അടച്ചതായി ജിഎസ്ടി കമ്മീഷണര്‍ ധനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പരാതിയിലാണ് പരിശോധന നടത്തിയത്.
നോട്ടിസ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പണം നല്‍കണമെന്നും അല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സുപ്രീംകോടതി അഭിഭാഷകന്‍ മുഖേനെ നല്‍കിയ നോട്ടിസില്‍ പറയുന്നു.
മുഴുവൻ നികുതിയും അടച്ചിട്ടില്ലായെന്നാണ് ഇപ്പോഴത്തെ ആക്ഷേപം. അതിനു സർവ്വീസ് ടാക്‌സ് അല്ലെങ്കിൽ ജിഎസ്‌ടി നൽകിയേ തീരൂ. ഇതോടെ മാസപ്പടി വിവാദത്തിനു തിരശ്ശീല വീണിരിക്കുകയാണ്. കുഴൽനാടനോ ആരാധകരോ ഇനി മാസപ്പടിയെന്നു വിളിക്കരുത്. അക്കഥ തീർന്നുവെന്നും ഐസക് പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മടിയില്‍ കനമുണ്ടെന്നും ജീവിതത്തില്‍ അല്‍പ്പമെങ്കിലും സത്യസന്ധതയുണ്ടെങ്കില്‍ അദ്ദേഹം ആരോപണങ്ങള്‍ക്ക് മറുപടി പറയണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഏത് അന്വേഷണത്തെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. വിജിലന്‍സ് കേസുകൊണ്ട് ഭയപ്പെടുത്താമെന്ന് കരുതേണ്ട. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടിയാലും മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടെടുക്കില്ല.
മാത്യു കുഴല്‍നാടന്‍ എംഎല്‍എ ചിന്നക്കനാലില്‍ വാങ്ങിയ സ്ഥലത്തെക്കുറിച്ച് നല്‍കിയ കണക്കുകളില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
എത്ര തന്നെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചാലും, സഭയിലെ യുഡിഎഫ് MLAമാരുടെ ചോദ്യങ്ങളിൽ നിന്ന് താങ്കൾക്ക് രക്ഷ നേടാൻ കഴിയില്ല. രാഷ്ട്രീയ ജീവിതത്തിലുടനീളം കാണിച്ചു കൂട്ടിയ വൃത്തികേടുകൾക്ക് മറുപടി പറയാതെ പോകാനും...
പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് എക്‌സൈസ് മന്ത്രിയാണ് മറുപടി പറയുക. എങ്കിലും എനിക്ക് പറയാനുളളത് പറയാം, ഒരു അംഗത്തിന് സിപിഎം പോലുളള ഒരു പാര്‍ട്ടിയെപ്പറ്റി എന്ത് അസംബന്ധവും പറയാനുളള വേദിയാക്കി നിയമസഭയെ മാറ്റാനാവില്ല.
മുഖ്യമന്ത്രിയുടെ മകള്‍ക്ക് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാറുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. ജെയ്ക്ക് വീണാ വിജയന്റെ കമ്പനിയുടെ മെന്ററാണെന്ന് അവരുടെ എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ വെബ്‌സൈറ്റിലുണ്ടായിരുന്നു.
തൃക്കാക്കരയിലെ വിജയം കോണ്‍ഗ്രസിനെ അലസന്മാരും മടിയന്മാരും തന്‍പ്രമാണിത്തവാദികളും ആക്കുമോ എന്ന് ഭയപ്പെടുന്നു. നമ്മള്‍ ഐക്യത്തോടെയും അച്ചടക്കത്തോടെയും പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
ഞാന്‍ മദ്യപാനിയാണെന്നുവരെ ബാങ്ക് ജീവനക്കാരും സി പി എമ്മുകാരും പറഞ്ഞുപരത്തി. പല തവണ ബാങ്ക് കയറിയിറങ്ങിയിട്ടും അനുകൂല നടപടിയെടുക്കാത്ത അവര്‍ ഇപ്പോള്‍ സഹായവാഗ്ദാനവുമായി വന്നിരിക്കുന്നത് അവരുടെ വീഴ്ച്ച മറയ്ക്കാനാണ്. ഇത്രയും നാള്‍ എന്റെ വാക്കുകള്‍ കേള്‍ക്കാന്‍പോലും അവര്‍ തയാറായിരുന്നില്ല'- അജേഷ് പറഞ്ഞു.
ആ വീടിന് പിന്‍വാതിലുണ്ടായിരുന്നില്ല. ബാങ്ക് അധികൃതര്‍ ജപ്തിചെയ്യാന്‍ വരുമ്പോള്‍ പിന്‍വശം തുറന്നുകിടക്കുകയായിരുന്നു. പുതിയ വാതില്‍ വച്ചുപിടിപ്പിച്ച ശേഷം വീട് ജപ്തി ചെയ്താണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. കുട്ടികള്‍ മാത്രമേ വീട്ടിലുളളു.
അജേഷ് മുവാറ്റുപുഴ അര്‍ബന്‍ ബാങ്കില്‍ നിന്നും ഒരുലക്ഷം രൂപയാണ് ലോണ്‍ എടുത്തിരുന്നത്. എന്നാല്‍ രോഗബാധിതനായതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം ഒരുലക്ഷത്തി നാല്‍പ്പതിനായിരം രൂപയാണ് അജേഷ് ബാങ്കിന് തിരിച്ചടയ്ക്കാനുളളത്
അന്തരിച്ച യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനും സിപിഎം നേതാവുമായ പി ബിജുവിനെകുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സമകാലികരായിരുന്നുവെങ്കിലും ഒരിക്കലും സൗഹാര്‍ദപൂര്‍വ്വം ഇടപെട്ടിരുന്നില്ലെന്ന് കുഴല്‍നാടന്‍ പറയുന്നു